Pages

Monday, December 10, 2012

എന്ത് കൊണ്ട് സമസ്ത





34 + 6 = 40
6 + 34 = 40
നിഷ്പക്ഷത പുലര്ത്താന് കഴിയുന്നത് രണ്ട് വിഭാഗത്തിനാണ്.
ഒന്ന് ഇരുപക്ഷത്തേക്കാള് അറിവുള്ളവര്ക്ക്
മറ്റൊന്ന് ഒന്നും അറിയാത്തവര്ക്ക്
ഈ രണ്ടു വിഭാഗത്തിലും പെടാത്ത ഒരാളാണ് ഞാന്
എന്നെപ്പോലെ പരസഹസ്രം ആളുകള് ഉണ്ടാകുമല്ലോ.
ഞാന് സുന്നി മുസ്ലിം ആണ്.
കേരളത്തിലെ ഒരു പുരാതന കുടുംബാംഗം
ഇസ്ലാമിന്റെ ബാലപാഠം പഠിച്ചത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ കീഴിലുള്ള മദ്റസയില്
അറിവിന്റെ മഹാ സമുദ്രത്തില് നിന്നും ആവോളം പഠിച്ചറിഞ് മഹാ പണ്ഡിതരുടെ സേവകനായി സുന്നി ആശയങ്ങള് പഠിച്ചും സംഘടനാ പ്രവര്ത്തനങ്ങള് (S.S.F, S.Y.S) നടത്തിയും കഴിഞ്ഞിരുന്ന കാലം.
സുന്നത്ത് ജമാഅത്തിന്റെ ആധികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല് ഉലമ യില് ചില പ്രശ്നങ്ങളഅ ഉടലെടുത്തതായി എല്ലാവരും അറിഞ്ഞതുപോലെ ഞാനും അറിഞ്ഞു. സമസ്തയുടെ കീഴ്ഘടകമായിരുന്ന എസ്.വൈ.എസ്. എറണാകുളത്ത് ഒരു സമ്മേളനം നടത്താന് തീരുമാനിക്കുന്നു. സമസ്തയെ അംഗീകരിക്കുകയും മധ്യ കേരളത്തിലും തെക്കന് ജില്ലകളിലും സമസ്തയുടെ പ്രവര്ത്തനങ്ങളില് മുന്പന്തിയില് നില്ക്കുന്നവരുമായ ചില പണ്ഡിതര് മറ്റൊരു സമ്മേളനത്തിനു തയ്യാറെടുക്കുന്നു. ഇങ്ങനെ രണ്ടു സമ്മേളനങ്ങള് ഒരേ സ്ഥലത്ത് നടത്താനുള്ള നീക്കങ്ങള് സുന്നത്ത് ജമാഅത്തിന് ദുഷ്പേര് ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറ ഇരുകൂട്ടര്ക്കുമിടയില് മസ്ലഹത്തിനു ശ്രമം തുടങ്ങി.
ഇരുവിഭാഗം നേതാക്കളെയും വിളിച്ചിരുത്തി സംയുക്തമായി സുന്നി സമ്മേളനം നടത്താന് തീരുമാനിക്കുന്നു. ഏതാനും ദിവസങ്ങള്ക്കുള്ളില് ഈ യോഗത്തില് പങ്കുവഹിച്ചവരില് ചിലര് തന്നെ എസ്.വൈ.എസ്. ന്റെ പേരില് സമ്മേളനം നടത്താന് ഒരുങ്ങുന്നു.
ഇക്കാര്യം ശ്രദ്ധയില് പെട്ട സമസ്ത മുശാഅറ വീണ്ടും മസ്ലഹത്തിന് വേണ്ടി എല്ലാവരെയും വിളിക്കുന്നു. മസ്ലഹത്ത് യോഗത്തില് സമസ്ത ജനറല് സെക്രട്ടറി ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര്ക്കെതിരെ ചിലര് ആക്ഷേപമുന്നയിക്കുന്നു. അവരുടെ ആക്ഷേപം ഇങ്ങനെ (ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര് മുബ്തദിഉകളുമായി വേദി പങ്കിട്ടു. അബ്ദുല് ഹസന് അലി നദ്വിയെ സ്വീകരിക്കാന് പോയി). ((അക്കലാത്ത് കല്ക്കത്താ ഹൈക്കോടതി പുറപ്പെടുവിച്ച വിവാഹ മോജിതക്കു ആജീവനാന്തം ചെലവിനു കൊടുക്കണം, ഏക സിവില്കോഡ് നടപ്പിലാക്കണം തുടങ്ങിയ വിധികളടങ്ങുന്ന)) വിവാദമായ ശബാനു കേസന്റെ വിധിയെ തുടര്ന്നുണ്ടായ അരക്ഷിതാ ബോധത്തില് അഖിലേന്ത്യാ മുസ്ലിം പേര്സണല് പോര്ഡ് അധ്യക്ഷന് അബ്ദുല് ഹസന് അലി നദ്വി തന്റെ ബോധവല്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോള് പൊതു താല്പര്യത്തിന് വേണ്ടി കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സമസ്തയുടെ ജനറല് സെക്രട്ടറി ശംസുല് ഉലമ ഇ.കെ. അബൂബക്കര് മുസ്ലിയാര് അദ്ദേഹത്തെ സ്വീകരിക്കാന് പോവുകയും കോഴിക്കോട് ചേര്ന്ന മുസ്ലിം പൊതുയോഗത്തില് സംബന്ധിക്കുകയും അതേ യോഗത്തില് ശൈഖുനാ പ്രസംഗിക്കുകയും ചെയ്തത്, (ശൈഖുനാ തിരിച്ചു പോയ ശേഷം ആദര്ശപരമായി സുന്നി വിശ്വാസങ്ങള്ക്ക് നിരക്കാത്ത ചില ആശയങ്ങള് മറ്റൊരു പ്രസംഗകന് സംസാരിച്ചു എന്നും അതിന് ശൈഖുനാ ഉത്തരവാദിയാണെന്നും വരെ പ്രചരിപ്പിക്കപ്പെട്ടു.) പിന്നീട് സമസ്ത മുശാവറയില് ചര്ച്ചക്കു വന്നതും മുസ്ലിം ഉമ്മത്തിന്റെ പൊതു കാര്യങ്ങളില് ശംസുല് ഉലമാ ഇ.കെ. അബൂബക്കര് സ്വീകരിച്ച നടപടിയെ അംഗീകരിച്ചതുമാണ്))
മസ്ലഹത്തു ചര്ച്ചകള് പലതവണ നടന്നപ്പോഴും അതില് നിന്നും ബോധപൂര്വ്വം മാറിനിന്ന് കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് തന്റെ ആജ്ഞാനുവര്ത്തികളെ കൊണ്ട് കാര്യങ്ങള് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അങ്ങിനെ മുശാവറയെ ധിക്കരിച്ചു എറണാകുളത്ത് സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളുമായി എസ്.വൈ.എസ്. ലെ കാന്തപുരം വിഭാഗം മുന്നോട്ടുപോയി. ഇതിനെ കുറിച്ചാലോചിക്കാന് മുശാവറ യോഗം വിളിച്ചു.
എന്നാല് മുശാവറ യോഗത്തിനെത്തിയ വന്ദ്യവയോധികരായ പണ്ഡിത ശ്രേഷ്ടരെ കോടതിയുടെ ഒരു സ്റ്റേ ഉത്തരവിലൂടെ നന്ദ്യരാക്കി കാന്തപുരവും സംഘവും പ്രസ്തുത സമ്മേളനം നടത്തി. തുടര്ന്ന് സമസ്ത മുശാവറ ചേര്ന്നത് പ്രസിഡന്റ് റഈസുല് മുഹഖിഖീന് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരെ ഒന്നാം പ്രതിയും ശംസുല് ഉലമയെ രണ്ടാം പ്രതിയുമായി കേസ് കൊടുത്തരെ കുറിച്ച് ആലോചിക്കാനായിരുന്നു.
മുസ്ലിം കേരളം നെഞ്ചിടിപ്പോടെ ഓര്ക്കുന്ന ഈ കേസ് മഹാനായ കണ്ണിയത്ത് ഉസ്താദിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
മുശാവറയില് നാല്പ്പുതു ഉന്നതരായ പണ്ഡിതന്മാരില് മുപ്പത്തിനാലു പേരും കണ്ണിയത്തിനും ശംസുല് ഉലമാക്കും പിന്നില് ഉറച്ചു നിന്നു.
ബാക്കി ആറുപേരെ സമസ്ത സംഘടനയില് നിന്നും പുറത്താക്കി. നാല്പതംഗങ്ങളുള്ള ഒരു പണ്ഡിത സഭയിലെ മുപ്പത്തിനാല് പേര് ഇങ്ങനെ ഒരു തീരുമാനം എടുത്തത് വളരെ ഏറെ ആലോചിച്ചും ചിന്തിച്ചും അല്ലാതെ ആകാന് ഇടയില്ലെന്ന് സാമാന്യ ബോധമുള്ള സുന്നികള് മനസ്സിലാക്കി.
ഈ സംഭവത്തെ സമസ്തയിലെ പിളര്പ്പായി വ്യാഖ്യാനിക്കാന് കഴിയുമോ ?
പുറത്താക്കപ്പെട്ട ആറു പേര്ക്കു പകരം സമസ്ത ഉള്പ്പെടുത്തിയ ആറു പേരോടെ വീണ്ടും നാല്പ്പതംഗ സമസ്ത മുശാവറ ഈ സമുദായത്തിന് നേതൃത്വം നല്കി.
അവരില് നിന്നും കണ്ണിയത്ത് ഉസ്താദും ശംസുല് ഉലമയും അവസാനം മാനു മുസ്ലിയാരും ഉള്പ്പെടെ പല മഹാപണ്ഡിതരും സമസ്തയുടെ അമരത്തിരുന്നുകൊണ്ടു തന്നെ വഫാത്തായി.
അന്നു പുറത്താക്കപ്പെട്ട ആറാളുകള് സമസ്ത എന്ന പേരില് തന്നെ ഒരു സമാന്തര സംഘടന ഉണ്ടാക്കി.
മുപ്പത്തിനാലു ഉലമാക്കള് പുതുതായി ആറുപേരെ ഉള്പ്പെടുത്തി നില നിര്ത്തിയതും,
ആറുപേര് പുതുതായി മുപ്പത്തിനാലു പേരെ ചേര്ത്ത് ഉണ്ടാക്കിയ സംഘടനയും താരതമ്യം ചെയ്യാന് മഹാബുദ്ധി വേണമെന്ന് തോന്നുന്നില്ല.
നിലപാടുകള് സ്വീകരിക്കുന്പോള് ആലോചിക്കാന് കഴിയുന്നതു കൊണ്ടു സമസ്തയുടെ പിന്നില് ഉറച്ചു നില്ക്കുന്ന ഒരു സാധാരണക്കാരന്റെ ചിന്തകള് ഞാന് ഇവിടെ പുതിയ തലമുറക്കു വേണ്ടി വവരിച്ചു എന്നു മാത്രം.

Wednesday, November 7, 2012

എ പി യോട് ആര്ക്കാണ് അസൂയ? part 4


എന്ത് കാരണത്തിനാണ് കാന്തപുരം സമസ്തയില്‍ പിളര്പ്പുണ്ടാക്കിയത്, എന്താണ് സമസ്തയിലുണ്ടായിരുന്ന വിഷയം? 1988-89 കാലഘട്ടം, അന്ന് ഇന്ത്യ മുഴുവന്‍ ശരീ-അത്ത്‌ വിഷയത്തില്‍ പ്രക്ഷുബ്ദമായിരുന്നു, എരി തീയില്‍ എണ്ണ ഒഴിക്കുന്ന രീതിയായിരുന്നു അന്ന് സഖാവ് ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ എന്ന ഇ എം എസ് കൈ കൊണ്ടത്,

വൈ ബി ചന്ദ്രചൂട് എന്ന സുപ്രീം കോര്ട്ട് ജഡ്ജ് വലില്‍ മുതല്ലഖാതി മതാഉം..... എന്ന് തുടങ്ങുന്ന ആയത്തിന് അതിനു മുന്പ് മുഫസ്സിറുകള്‍ ആരും തന്നെ നല്കാത്ത ഒരു വ്യാഖ്യാനം നല്കി, സുപ്രിം കോടതി അതിന്റെ ഒരു ജഡ്ജ്മെന്റിനു വേണ്ടി വിശുദ്ദ ഖുര്‍-ആന്‍ ദുര്‍-വ്യാഖ്യാനിച്ചപ്പോള്‍ആ വിധി പ്രസ്താവം തിരുത്താന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ സമരത്തിന്റെ മാര്ഗ്ഗം സ്വീകരിച്ചു. അതിന്റെ ഭാഗമായി കോഴിക്കോട്ട് മുതലക്കുളം മൈദാനിയില്‍ ബഹു: മര്‍ഹൂം ശംശുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ (ന:മ:) പങ്കെടുത്ത ഒരു മഹാ സമ്മേളനമുണ്ടായി. മഹാനായ മര്‍ഹൂം അലി മിയാന്‍ നദ്‌-വി സാഹിബും, അഭിവന്ദ്യരായ മര്‍ഹൂം മഹ്ബൂബെ മില്ലത്ത്‌ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും പങ്കെടുത്ത മഹാ സമ്മേളനം... അന്നാണ് ആദ്യമായി കാന്തപുരം ചന്ദ്രഹാസമിളക്കിയത്. (മര്ഹൂം കെ ടി മാന് മുസ്ലിയാരുടെ വാക്ക് കടമെടുത്താല്‍) സമസ്തയുടെ ഒരു റാത്തല്‍ മാംസവുമായി സമുദായത്തെ പിളര്ത്താന്‍ ആദ്യമായി പരസ്യമായി രംഗത്തിറങ്ങിയത്. സുന്നത്ത്‌ ജമാ-അത്ത് തകര്ന്നി രിക്കുന്നു, സമസ്തയുടെ പൈതൃകം തകര്ത്തു കളഞ്ഞു, മുജാഹിദ്‌ ജമാ-അത്ത് പുത്തനാശയക്കാരുമായി വേദി പങ്കിട്ടു എന്ന് പറഞ്ഞു കൊണ്ട് സമസ്തക്കെതിരെ വലിയ പ്രചരണം അഴിച്ചു വിട്ടു. എന്നാല്‍ പിന്നീടങ്ങോട്ട് നമുക്ക്‌ കാണാന്‍ കഴിഞ്ഞത് നിരവധി വേദികളില്‍ അത്തരം പുത്തന്‍ ആശയക്കാരുമായി കാന്തപുരം വേദി പങ്കിടുന്നതാണ്, കഴിഞ്ഞ ഇടത് പക്ഷ ഗവണ്‍മെന്‍റ് മതമില്ലാത്ത ജീവന്‍ കൊണ്ട് വന്നപ്പോള്‍, സ്കൂള്‍ സമയമാറ്റത്തിലൂടെ മദ്രസ്സ പ്രസ്ഥാനത്തെ തകര്ക്കാനോരുങ്ങിയപ്പോള്‍ അതിനെതിരെ സകല മുസ്ലിം സംഘടനകളും ഒന്നിച്ചു പ്രക്ഷോഭം നടത്തിയപ്പോള്‍ അതില്‍ കാന്തപുരവും പങ്കെടുത്തുവല്ലോ.... നേരത്തെ സമസ്തയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് സ്വയം പിറകോട്ടു പോയി എന്ന് മാത്രമല്ല, ഇതേ കാന്തപുരം കുവൈറ്റില്‍ ശൈഖ് അബ്ദുല്‍ നാദിര്‍ നൂരി എന്ന് പറയുന്ന അവിടുത്തെ ഔഖാഫ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ജമാ-അത്ത് മുജാഹിദ്‌ നേതാക്കന്മാരായ, ഒ പി അബ്ദുസ്സലാം മൌലവി, അബ്ദുറഹ്മാന്‍ പര്വാലയി തുടങ്ങിയ നേതാക്കന്മാരുമായി കൂടിയിരുന്ന് ഒപ്പിട്ട ഒരു കരാറാണ് കുവൈറ്റ്‌ ഐക്യ കരാര്‍, തീര്ത്തും സുന്നി വിരുദ്ധമായ കരാറായിരുന്നു അത്, അതിന്റെ പേരിലാണ് മുസ്തഫല്‍ ഫൈസി, സി എം കുട്ടി സഖാഫി തുടങ്ങി പലരും ആ കൂടാരം വിട്ടു സമസ്തയിലേക്ക് ചേക്കേറിയത്.

രണ്ടാമത് ഒരു വിഷയം കാന്തപുരം പറഞ്ഞത്, മുസ്ലിം ലീഗുമായി ബന്ധപ്പെട്ടാണ്, മുസ്ലിം ലീഗ് നരകത്തിന്റെ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്, ബാങ്കിന്റെയും, പലിശയുടെയും പാര്ട്ടി യാണ്. നിയമസഭയില്‍ എട്ടു കാലി മമ്മൂഞ്ഞിനെ പോലെ കാന്തപുരം ഞങ്ങളാണ് ജയിപ്പിച്ചത് എന്നും പറഞ്ഞു ജയിച്ചവന്റെ പിന്നാലെ കൂടി, റിപ്പോര്ട്ടര്‍ ചാനലിലെ വേണുവുമായുള്ള അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞു മുസ്ലിം ലീഗിനെ ഞങ്ങളാണ് ജയിപ്പിച്ചത് എന്ന്, വേണു തിരിച്ചു ചോദിച്ചു? അപ്പോള്‍ നിങ്ങള്‍ പിന്തുണച്ചില്ലായിരുന്നെങ്കിലോ? രണ്ടോ മൂന്നോ സീറ്റ്‌ മാത്രം ലഭിക്കുമായിരുന്നു എന്ന് കാന്തപുരത്തിന്റെ മറുപടി... അതിലെ ബഡായി അവിഎ കിടക്കട്ടെ, ലീഗ് നരകത്തിലെ പാര്ട്ടി എന്ന് പറഞ്ഞ കാന്തപുരത്തിന് ഇപ്പോള്‍ ലീഗ് എങ്ങിനെ സ്വര്ഗത്തിലെ പാര്ട്ടി ആയി? കാലാകാലങ്ങളായി വാക്കുകളും, പ്രയോഗങ്ങളും, മാറ്റിക്കൊണ്ടേയിരിക്കുന്ന ഒരാള്‍, നിരന്തരമായി കളവു മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍, തട്ടിപ്പിനും വെട്ടിപ്പിനും പലവുരു ആരോപണ വിധേയനായ മനുഷ്യന്‍... ഏറ്റവുമൊടുവില്‍ പ്രവാചകനെ പോലും വ്യാചമാക്കി കൊണ്ട് പ്രവാചകനെ നിന്ദിച്ചു കൊണ്ടിക്കുന്നവന്‍. അതല്ലേ കാന്തപുരം...

(തുടരും......)
 

എ പി യോട് ആര്ക്കാണ് അസൂയ? part 3

ഞാന്‍ മുന്‍ പരാമര്ശിച്ച കാര്യങ്ങള്‍ അല്ലാഹുവിനു വിടണം എന്ന് പറയുന്നവരുണ്ട്, അങ്ങെവിടെയോ The Illustrated Weekly പ്രവാചകനെ കുറിച്ച് കാര്ട്ടൂണ്‍ വരച്ചതിനെ എതിര്ക്കു(മ്പോള്‍ ഇവരൊന്നും ആ ന്യായവാദം ഉന്നയിച്ചിട്ടില്ല. മറ്റു പലതിനെയും കുറിച്ചു പലരും വിമര്ശി്ക്കുന്നുണ്ട്, അതൊന്നും ആര്ക്കും അല്ലാഹുവിലേക്ക് വിടാന്‍ താല്പര്യവുമില്ല. പക്ഷെ പ്രതി കാന്തപു
രമാവുമ്പോള്‍ മാത്രം സംഗതി അല്ലാഹുവിനു വിട്ടോളണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്.

ഒരു വേള മറ്റേതു വിഷയത്തില്‍ നാം പ്രതിശേധിക്കുന്നതിന്റെ പതിന്മടങ്ങ് ശക്തിയില്‍ നാം പ്രതിഷേധിക്കേണ്ടത് റസൂലുല്ലായുടെ പുണ്യ മേനിയെ ജഡം എന്ന് വിളിച്ച കാന്തപുരത്തെയല്ലേ, തന്റെ കയ്യിലുള്ള മുടിയുടെ ധാദാവിന്റെ കേന്ദ്രത്തിലുള്ള ഒന്നരയും അതിലധികവും മീറ്റര്‍ നീളമുള്ള മുടിയെ ന്യായീകരിക്കുവാന്‍, റസൂലുല്ലാന്റെ മുടി, കൊല്ലങ്ങളോളം സമസ്തയുടെ നേതാക്കളെ ഒരു മുറിയില്‍ പൂട്ടിയിട്ടാല്‍, അവരുടെ താടിയും മുടിയും നഖവും എങ്ങിനെയിരിക്കും അതുപോലെയാണ് ഇതും എന്ന് എഴുതി വെച്ചത് കാന്തപുരം മാനേജിംഗ് എഡിറ്റര്‍ ആയിട്ടുള്ള
പത്രത്തിലല്ലേ...

ആരെ പറ്റിയാണ് ഇതെഴുതിയത്‌, സുന്ദരനും സുമുഖനുമായ, കൃത്യമായി മുടി വെട്ടിയ, എണ്ണയിട്ട, നഖം വെട്ടിയ, ലോകം കണ്ട മനുഷ്യരില്‍ അതിമാനുശനായ സൌന്ദര്യത്തിന്റെ പൂര്ണ്ണ പ്രതീകമായ അശ്രഫുല്‍ വറാ താഹാ റസൂലുല്ലാഹി (സ) യെ കുറിച്ച് ആണ് തന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ഇത്ര പ്രാകൃതനായി ചിത്രീകരിച്ചിരിക്കുന്നത്.

ഞാന്‍ ഉയര്ത്തുന്നത് കേവലം ഒരു വ്യക്തി വിദ്വേഷത്തിന്റെ ഒരു വിഷയമല്ല, ഇത് ഒരു മനുഷ്യനെ ടാര്ഗെറ്റ്‌ ചെയ്തു കൊണ്ട് നടത്തുന്ന ലേഖന സമാഹാരവുമല്ല. പരിശുദ്ദ ഇസ്ലാമിന്റെ പോലിമയെ സമൂഹ മധ്യത്തില്‍ വികലമാക്കുന്നതിനെതിനെ സമൂഹത്തിനു തുറന്നു കാട്ടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനം മാത്രം.പലരും പലരെയും അങ്ങേയറ്റം വിമര്ശിക്കും, പരിഹാസത്തിന്റെ പരിതി കടന്നു അങ്ങേയറ്റം കടന്ന പല പോസ്റ്റുകളും ഇവിടെ മാറി മാറി പോസ്റ്റിയിട്ടുണ്ട്. അത്തരത്തില്‍ പോസ്റ്റുകള്‍ ഇടുകയും അവയെ വര്ധിത വീര്യത്തോടെ ആഘോഷിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധ റസൂലിനെ ഇത്ര നീജമായി ചിത്രീകരിച്ച ഒരാളെ വിമര്ശിക്കുമ്പോള്‍ മാത്രം നാം നിശ്പക്ഷനായിരിക്കണം എന്ന ഗീബല്സി്യന്‍ തന്ത്രമാന് പ്രയോഗിക്കുന്നത്,

മറിച്ചു അരോപണ വിധേയമായ വസ്തുതകള്‍ ഖണ്ഡിക്കാനുള്ള പ്രമാണം അവരുടെ കയ്യിലുണ്ടാവില്ല. ഒന്നുകില്‍ ആരോപണങ്ങള്‍ നിഷേധിക്കാന്‍ സാധിക്കണം, അതല്ലെങ്കില്‍ അയാളുടെ നിലപാടുകളാണ് ശരി എന്ന് തെളിയിക്കാന്‍ സാധിക്കണം. ഇത് രണ്ടിനും സാധിക്കാതെ വരുമ്പോള്‍ നിഷ്പക്ഷ വാദവുമായി വന്നത് കൊണ്ട് കാര്യമില്ല.

കാന്തപുരം കൊണ്ട് വന്ന മുടി... അതിനെ ചിലര്‍ എതിര്ക്കുന്നു, വേറെ ചിലര്‍ അനുകൂലിക്കുന്നു, രണ്ടു വിഭാഗത്തും അവര്ക്ക് ശരിയെന്നു തോന്നുന്നവര്‍ ഉണ്ട് എന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കുന്നില്ല, സ്വയം വിലയിരുത്താനുള്ള അറിവും ഇല്ല, അതിനാല്‍ എതിര്ക്കാനോ അംഗീകരിക്കാനോ നില്‍ക്കുന്നില്ല എന്നാണു വാദം, ഇവരോട് ഒന്നേ പറയാനുള്ളൂ... സത്യം പഠിക്കാന്‍ തയ്യാറാവണം, അതല്ലാതെ സത്യത്തിനു നേരെ മുഖം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തി പലരും ഇവിടെ പയറ്റി, അവരൊക്കെ കാലയവനികക്കുള്ളില്‍ എങ്ങോ മറഞ്ഞു... അത്തരക്കാര്‍ മുന്പും വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ കൊണ്ട് വന്നു താറടിക്കാന്‍ നോക്കിയിട്ടുണ്ട്.
ഇവിടെ രണ്ടു പക്ഷമെ ഉള്ളൂ... ഒന്നുകില്‍ ശരിയുടെ പക്ഷം, അതല്ലെങ്കില്‍ മറു പക്ഷം... അതിനിടയില്‍ നിഷ്പക്ഷം എന്നത് ഒരു പക്ഷമെ അല്ല...

കാന്തപുരത്തിന്റെ വ്യക്തിപരമായ ഒരു പാട് ന്യുനതകള്‍ തെളിവ് സഹിതം എനിക്ക് നിരത്താന്‍ പറ്റും, അവയൊന്നും ഞാനെന്റെ വരികളില്‍ തിരുകാറില്ല, അതെന്റെ രീതിയുമല്ല, മറിച്ചു ഇസ്ലാമിനെ പൊതു മധ്യത്തില്‍ വികലമാക്കുമ്പോഴും, പരിശുദ്ധ റസൂല്‍ (സ) യെ നീചമായ രീതിയില്‍ ചിത്രീകരിക്കുമ്പോഴും, കാന്തപുരത്തെ ഓര്ത്ത് ‌ നിഷ്പക്ഷത പാലിച്ചു കൊള്ളണമെന്ന വാദം ആര് അംഗീകരിച്ചാലും അതിനു കുഴലൂതാന്‍ എനിക്കാവില്ല.



മനപ്പൂര്വ്വം ഈ വിഷയം നീട്ടി കൊണ്ട് പോകണമെന്നും, വിവാദങ്ങള്‍ തുടര്ന്ന് കൊണ്ടേയിരിക്കണം എന്നും ഒട്ടും ആഗ്രഹമില്ല, എങ്കിലും പറയാനുള്ളതു പറയാന്‍ ഒരു മടിയുമില്ല.

(തുടരും......)

എ പി യോട് ആര്ക്കാണ് അസൂയ? part 2

ചിലര്‍ പറയുന്നു, ഞാന്‍ ഒരു മനുഷ്യനെ ടാര്ജെറ്റ്‌ ചെയ്തു കൊണ്ടാണ് എഴുതുന്നത് എന്ന്, വസ്തുതകള്‍ പഠിക്കാത്ത നിക്ഷ്പക്ഷരായ ചിലര്ക്കെങ്കിലും സ്വാഭാവികമായും അങ്ങിനെ തോന്നിയേക്കാം, ഇതൊരു വ്യക്തി വൈരാഗ്യമാണോ, അല്ലെങ്കില്‍ അയാളുടെ പണത്തിലും പ്രതാപത്തിലും അസൂയ മൂത്ത്‌ കൊണ്ട് എന്തെങ്കിലും ഒക്കെ വാരി വലിച്ചെഴുതുകയാണോ എന്നും ചിലര്‍ സംശയിച്ചേക്കാം.

എന്നാല്‍ നമ്മുടെ നാട്ടില്‍ എന്ത് സേവനമാണ് കാന്തപുരം ചെയ്തിട്ടുള്ളത്? ഐക്യത്തോടെ മുന്നോട്ടു പോയ, ഒരേ വിശ്വാസത്തോടെയും, ആചാരത്തോടെയും, സംസ്കൃതിയോടെയും മുന്നോട്ടു പോയ ഒരു സമൂഹത്തില്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി, മദ്രസകള്ക്കു ഇടച്ചുമര് കെട്ടിച്ചു, കേരളത്തില്‍ വളരെ ഭംഗിയായി പ്രവര്ത്തി്ച്ചു വരുന്ന അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കാന്‍ പൂര്‍വ്വ സൂരികളായ നമ്മുടെ കഴിഞ്ഞു പോയ തലമുറ വഖഫ്‌ ചെയ്തു ഉണ്ടാക്കി എടുത്ത നിരവധി മദ്രസകള്‍ കാന്തപുരത്തിന്റെ ഏക കാരണമായി ഇടച്ചുമര് കെട്ടേണ്ടി വന്നു, അത് വഴി എത്രയെത്ര മഹല്ലുകളില്‍ പ്രശ്നങ്ങളുണ്ടായി, എത്രയെത്ര പള്ളികളും മദ്രസ്സകളും കുരുതിക്കളമായി.

പാണക്കാട് ശിഹാബ്‌ തങ്ങളോടുള്ള വിരോധം കാരണം സ്വയം ഖാളിയായി അവരോധിച്ചു കൊണ്ട് ഒരു റമളാനില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ചെറിയ പെരുന്നാള്‍ മാസം ഉറപ്പിച്ചതിന്റെ പേരില്‍ നിരവധി വീടുകളില്‍ പോലും പ്രശ്നമുണ്ടായി, എത്രത്തോളമെന്നാല്‍ ജേഷ്ടനു നോമ്പായിരുന്നെങ്കില്‍ അനുജന് പെരുന്നാളായി, സ്വന്തം മകളെ കെട്ടിച്ചയച്ച വീട്ടില്‍ പെരുന്നാളായിട്ട് വീട്ടില്‍ നോമ്പായതിനാല്‍ പുതിയാപ്പിളയെ സല്ക്കരിക്കാന്‍ കഴിയാതെ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ എത്രയെത്ര പേരാണ് അന്ന് മനസ്സ് കൊണ്ട് കാന്തപുരത്തെ ശപിച്ചത്, എന്നാല്‍ കാര്യം വളരെ വ്യക്തമായിരുന്നു, ഫത്‌ഹുല്‍ മുഈന്‍ മുതല്‍ ശാഫിഈ മദ്ഹബിലെ സകല ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്‌: ഖാളിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ താന്‍ ബൈഅത്ത് ചെയ്ത മഹല്ലത്തിന്റെ പുറത്ത് വെച്ചെടുക്കുന്ന ഒരു തീരുമാനവും ആ മഹല്ലുകാര്ക്ക് പരിശുദ്ധ ദീനില്‍ സ്വീകാര്യമല്ല എന്ന് തന്നെയാണ്. എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അന്ന് ചെറിയ പെരുന്നാള്‍ മാസം ഉറപ്പിക്കുന്നതു അബുദാബിയില്‍ വെച്ചായിരുന്നു എന്നത് പച്ചയായ യാഥാര്ത്യമല്ലെ? ശാഫിഈ മദ്ഹബിന്റെ ഫത്‌ഹുല്‍ മുഈന്‍ അടക്കം സകല ഗ്രന്ഥങ്ങള്‍ എടുത്ത്‌ പരിശോധിച്ചാലും അദ്ദേഹം ഉറപ്പിച്ച പെരുന്നാള്‍ ശരിയല്ല. അദ്ദേഹം അന്ന് മാസം ഉറപ്പിച്ചതിന്റെ പേരില്‍ അന്ന് നോമ്പ് ഒഴിവാക്കി പെരുന്നാള്‍ ആഘോഷിച്ചവര്‍ ഇന്ന് വരെ ആ നോമ്പ് ഖളാ വീട്ടിയിട്ടുണ്ടോ? അവരോടു ആ നോമ്പ് ഖളാ വീട്ടാന്‍ കാന്തപുരം നിര്ദ്ദേശിച്ചിട്ടുണ്ടോ? ഇസ്ലാമിന്റെ പ്രാമാണികമായ ഗ്രന്ഥങ്ങളുടെ പ്രാഥമികമായ അഭിപ്രായങ്ങള്ക്ക് വിരുദ്ദമായി നമ്മുടെ നാട്ടില്‍ രണ്ടു പെരുന്നാളും, രണ്ടു നോമ്പും ഉണ്ടാക്കി സമൂഹത്തെ ഈ രീതിയില്‍ ശിഥിലമാക്കിയത് സാക്ഷാല്‍ കാന്തപുരം തന്നെയല്ലേ.

അതെ കാന്തപുരവും, ഈ ചരിത്രമൊന്നും അറിയാത്ത കൂട്ടാളികളായ എസ് എസ് എഫിന്റെ കുട്ടിപറ്റങ്ങളുമാണ് സമസ്തക്കെതിരെയും, അതിന്റെ മഹാന്മാ്രായ ഉലമാക്കള്ക്കെതിരെയും കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുന്നത്. എത്ര കുടിലമായ പ്രവര്ത്താനമാണ് ഇയാളും കൂട്ടാളികളും ചെയ്തു കൊണ്ടിരിക്കുന്നത്, ഇവരാണോ മാനവികത പറയേണ്ടത്? ഇവരാണോ ധര്മ്മം പറയുന്നത്? ഇവരാണോ ദീന്‍ പറയുന്നത്? ഇവരാണോ ഐക്യവും സൌഹൃതവും പറയേണ്ടത്?

(തുടരും......)

എ പി യോട് ആര്ക്കാണ് അസൂയ? part 1

ഇംഗ്ലീഷ് ഭാഷയില്‍ രണ്ടു അക്ഷരമുണ്ട്,
ഒന്ന് എ (A),
മറ്റൊന്ന് പി (P)

ചിലര്‍ പറയുന്നു പലര്ക്കും ഇതിനോട് അസൂയയാണെന്ന്....

പലപ്പോഴായി വസ്തു നിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എ പി യുടെ മുഖം മൂടി വലിച്ചു കീറിയതാണ്, അപ്പോഴൊക്കെ ഇവന്മാര്‍ വിളിച്ചു പറയും എ പി യോടെ അസൂയ എന്ന്....

എ പി യോട് ആര്ക്കായണ് അസൂയ...?
എ പി യോട് എന്തിനാണ് അസൂയ...??
എന്താണ് എ പി ചെയ്തത്...???

വളരെ ഹ്രസ്വമായി പറഞ്ഞാല്‍ എ പി ഏറ്റവും അവസാനമായി ചെയ്തത് ഖാദിയാനികള്‍ ചെയ്തതിനു തുല്യമാണ്...

ഖാദിയാനികള്‍, മിര്സാ ഗുലാം അഹമദിന് വ്യാജ പ്രവജകത്വം വാദിക്കുന്നു.
കാന്തപുരം ഏതോ മുടി കൊണ്ടുവന്നു അതിന്റെ ഉടമക്ക് വ്യാജ പ്രവജകത്വം കല്പിക്കുന്നു?ഇസ്ലാമിന്റെ ആശയങ്ങള്‍ വളരെ മനോഹരമാണ്, ആത്മീയത അതാണ്‌ ഇസ്ലാമിന്റെ മുഖമുദ്ര, ഇസ്ലാമിന്റെ സൌന്ദര്യമാണ് ആത്മീയത. ഇസ്ലാമിന്റെ അത്മീയത എന്ന് പറയുന്ന സൌന്ദര്യത്തെ നിഷേധിക്കുന്ന ആളുകളാണ് യഥാര്ത്ഥ ത്തില്‍ കാലാ കാലങ്ങളായി ഇസ്ലാമിനെ വക്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കള്ക്ക്, ഭൌതികമായി മാത്രം ചിന്തിക്കുന്ന ആളുകള്ക്ക്, ഇസ്ലാമിനെയും, ഇസ്ലാമിന്റെ പ്രവാചകരെയും അവഹേളിക്കാനും, നിസ്സാരവല്ക്ക്രിക്കാനും പലപ്പോഴും കാരണക്കാരായി മാറുന്നതും അത്തരക്കാരാണ്.

കുറച്ചു നാള്‍ മുന്പ്‌ സി പി ഐ (എം) സ്റ്റേറ്റ് സെക്രട്ടറിയായ സഖാവ് പിണറായി വിജയന്‍, നബി (സ) തങ്ങളുടെ തിരുശേഷിപ്പുമായി ബന്ധപ്പെട്ടു പറഞ്ഞത് പ്രവാചകന്റേത് ആണെങ്കിലും, അല്ലാത്തവരുടെതാണെങ്കിലും അത് വെറും ബോഡി വേസ്റ്റ് മാത്രമാണ് എന്നാണ്, മാര്ക്സിസ്റ്റ്‌ പാര്ട്ടിക്കും സഖാവ് പിണറായി വിജയനും ഭൌതിക തലത്
ത് നിന്ന് ഏതു വിഷയകമായും സംസാരിക്കാവുന്നതാണ്, എന്നാല്‍ ഇവിടെ വിശുദ്ദ ഇസ്ലാമിന്റെ ആത്മീയ സംസ്കൃതിയെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ നടത്തപ്പെട്ട ഈ പ്രസ്താവനക്ക് കാരണക്കാരനായി മാറിയത്, സാക്ഷാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും, പുത്തനാശയക്കാരുമാണ്. ജമാ-അത്തും നദുവത്തും അടക്കമുള്ള പുത്തന്‍ വാദികള്‍, അവര്‍ ഇസ്ലാമിന്റെ ആത്മീയ സൌന്ദര്യത്തെ നിഷേധിച്ചവരാണ്. അവര്‍ ഇസ്ലാമിനെ ഭൌതികമായി മാത്രം ചിത്രീകരിക്കുന്നവരാണ്‌, അല്ലാഹുവിന്റെ മഹാന്മാരായ സാദാത്തുക്കളെയും ഔലിയാക്കളെയും നിഷേധിക്കുന്ന ആളുകള്‍, കറാമാത്തിനെ നിഷേധിക്കുന്ന ആളുകള്‍, യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെ ഭൌതികമായി വ്യാഖ്യാനിക്കുക വഴി ഭൌതികവാദികള്ക്ക് ഇസ്ലാമിന്റെ ആത്മീയ ഭാവത്തെ നിഷേധിക്കാന്‍ അവസരമൊരുക്കി കൊടുത്തു എന്നതാണ് വളരെ സങ്കടകരമായ കാര്യം. അതെ രീതിയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തുടരുന്നത്, അദ്ദേഹം പ്രവാചകന്‍റെത് എന്ന് പറഞ്ഞു കൊണ്ട്, കൊണ്ട് വന്ന പ്രവാചകന്‍റെത് അല്ലാത്ത മുടി, അതില്‍ കയറിപ്പിടിച്ചു കൊണ്ടാണ് ഇപ്പോള്‍ പിണറായിക്കും മറ്റും ഇസ്ലാമിന്റെ സൌന്ദര്യത്തെ ഇസ്ലാമിന്റെ ആത്മീയമായ സംസ്കൃതിയെ അതിന്റെ അംഗീകാരത്തെ ചോദ്യം ചെയ്യാന്‍ പറ്റുന്ന രീതിയിലേക്ക് കൊണ്ട് വന്നത്. ഇനി എത്ര യാത്ര നടത്തിയാലും, കേരളയാത്രയല്ല, ഭാരതയാത്രയല്ല, അഖിലലോകയാത്രയല്ല പരലോകയാത്ര തന്നെ നടത്തിയാലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്ക്ക് അദ്ദേഹം ചെയ്ത മഹാപാതകങ്ങളില്‍ നിന്നും കൈ കഴുകി രക്ഷപ്പെടാന്‍ സാധ്യമല്ല എന്നത് വസ്തുതാപരമായ യാഥാര്ത്യമാണ്.


(തുടരും......)
 

Sunday, November 4, 2012

കേരളത്തിലെ കോടീശ്വരനായ പണ്ഡിതന്റെ ഏറ്റവും പുതിയ വാഹനത്തിന്റെ വിവരങ്ങള്‍


ജീവിതത്തില്‍ ആര്‍ഭാടം തെല്ലും ഒയിവാക്കാത്ത ലോകത്തിലെ ഒരേ ഒരു പണ്ടിതന്‍ , 

പാവപ്പെട്ടവര്‍ക്ക് കണ്ടു മോഹിക്കാനും പണക്കാര്‍ക്ക് മാദ്രക ആക്കാനും 


New Merceded benz

KL-11-AP-10